ജറെമിയാ പ്രവാചകനും പുരോഹിതന്മാരും ചേർന്ന് സമാഗമകൂടാരവും വാഗ്‌ദാനപേടകവും ശത്രുക്കൾ കൈവശമാക്കാതിരിക്കാനായി ഒരു ഗുഹയിൽ ഒളിച്ചു വെയ്ക്കുന്നതും ആ സ്ഥലം അജ്ഞാതമായിരിക്കുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. കർത്താവിൻ്റെ വിസ്മയനീയമായ പ്രവൃത്തികളെല്ലാം വർണിക്കാൻ തൻ്റെ വിശുദ്ധർക്കുപോലും അവിടന്ന് അനുവാദം നല്‌കിയിട്ടില്ല എന്ന് പ്രഭാഷകൻ നമ്മോട് പറയുന്നു. ഭൂമിയിൽ എന്ത് നന്മ കാണുമ്പോഴും ആ നന്മയുടെ എല്ലാം ഉറവിടമായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കണമെന്നും, ദൈവം ദൈവമാണെന്ന് അംഗീകരിച്ച് മനുഷ്യൻ എളിമയോടെ ജീവിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായര്‍ 2, പ്രഭാഷകൻ 42-44, സുഭാഷിതങ്ങൾ 24:8-9]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam